Sunday, 2 September 2018

പൂക്കാലത്തിനു ഭ്രാന്തു പിടിച്ച ഒരു കാലത്ത്‌
ഗുൽമോഹറുകൾ പകലിനെ സന്ധ്യയാക്കിയ
വഴിയിലൂടെ മറന്നു പോകാത്തൊരു പാട്ടിന്റെ വരി മൂളി നാം നടക്കവേ..
വിരിഞ്ഞ പൂവുകൾ ആകാശത്തിന്‌
പൊഴിഞ്ഞ പൂവുകൾ ഭൂമിക്കെന്ന്
മൂളിയൊരു കുയിൽ ചിറകടിച്ചകലവേ..

എന്റെ സ്വപ്നത്തിന്റെ ആകാശം നിന്നെ പിരിയാതിരിക്കാൻ മഴനൂലുകൾ
നെയ്തു കൊണ്ടിരുന്നു..