Saturday, 28 February 2015

നിന്റെ കണ്ണിലിരുന്നൊരു കാറ്റ്‌ എന്റെ
കടലാസു തോണിയെ മുക്കിക്കളഞ്ഞു..

Thursday, 19 February 2015

പൂവും, തേനിന്റെ
നിറമുള്ള നീയും..
ഞാനും, നിന്റെ
ഞാവൽപ്പഴക്കണ്ണുകളും..
ഞായറിനെന്തു മധുരം..

Wednesday, 18 February 2015

നിന്റെ കവിളിലൊരു
മറുകിന്റെ നക്ഷത്രം..
എന്റെ കരളിൽ ഒരു
മുഴുവൻ ആകാശം....

Thursday, 12 February 2015

ഇടി വെട്ടി, ഇരുൾ മൂടി
പെയ്യുന്ന മഴയിൽ
നിന്റെ കുടയിൽ നടക്കുവാൻ
കൊതിച്ചവൻ ഞാൻ..
നിന്റെ കവിളിൽ മഴച്ചില്ലു
തീർത്ത തുള്ളിയുടച്ച്‌
കൈരേഖ പകരം
വെയ്ക്കാൻ കൊതിച്ചവൻ..
അറിയാതേതോ കാറ്റിന്റെ
പാട്ടിനു ശ്രുതി മീട്ടുന്ന നിൻ
വിരൽത്തുമ്പിൽ എന്റെ
വിരലിനാൽ ഒരു പൂക്കാലം-
തേടാൻ കൊതിച്ചവൻ ഞാൻ..
സ്വയമൊരു മുറിവായി, ഊർന്നു
വീഴുന്നൊരു തുള്ളി രക്തമായി
നിന്റെ ഓർമ്മയുടെ തിരു-
നെറ്റിയിൽ സിന്ദൂരമാകാൻ
ജീവിപ്പവൻ ഞാൻ...

Wednesday, 11 February 2015

ഒരുമിച്ച്‌ ആകാശ ചെരുവിൽ ഒരു
സാന്ധ്യ നക്ഷത്രം നൊക്കിക്കാണാം
മേഘച്ചുവപ്പിനു മീതെ രാത്രി കറുപ്പിന്റെ
കവിത കുറിക്കുന്നത്‌ കാണാം
കാറ്റായും കടലായും പ്രകൃതി, കാതിൽ നിന്റെ പേരു മന്ത്രിക്കുമ്പോൾ
ഒരു നിമിഷം കുറുനിര വീണ നിന്റെ
നെറ്റിത്തടത്തിലേക്ക്‌ നോക്കിനിൽക്കാം..
മനസ്സിലടിക്കും കൊടുങ്കാറ്റിനെ ഒരു
നിശ്വാസത്തിനുള്ളിലാക്കി കടലാസിൽ
കവിതയായി കുറിക്കാം...

Monday, 9 February 2015

കവിളത്തു വിരലിനാൽ, സന്ധ്യകൾ
ചാലിച്ചു ചേർക്കാം ഞാൻ,
നിന്റെ മിഴികളാൽ കരളിൽ
കുളിരമ്പു കൊള്ളിക്കുമെങ്കിൽ...

Sunday, 8 February 2015

കാറ്റിന്റെ കവിത കട്ടെടുത്തു വെച്ച
മഴയുടെ പവിഴം സൂക്ഷിച്ചു വെച്ച
എന്റെ ഹൃദയം കവർന്നത്‌ നീയല്ലേ?

എന്നിട്ടിപ്പൊ ഞാനോ കള്ളൻ..??

ഒരുമിച്ച്‌ ഒരു മലമുകളിൽ
മഴവില്ലിന്റെ കീഴിൽ ഒരു
കവിതയ്ക്ക്‌ കാത്തിരിക്കാം....

Wednesday, 4 February 2015

നിന്റെ സ്വർഗ്ഗത്തിലേക്ക്‌ പറന്നുയരാൻ
നീയെന്നിലേക്കെറിഞ്ഞു തന്ന
തൂവലായിരുന്നു നിൻ പുഞ്ചിരി...

Sunday, 1 February 2015

നിന്റെ ചുംബനങ്ങളുടെ ഓർമ്മയ്ക്ക്‌
ഞാൻ എന്റെ ചുണ്ടുകൾ കാലത്തിലേക്ക്‌
കരുതി വെക്കും,
നിനക്ക്‌ നൽകിയ പൂക്കളുടെ ഓർമ്മയ്ക്ക്‌
ഹൃദയത്തിൽ പൂവില്ലാത്തൊരു
പനിനീർച്ചെടി കരുതി വെക്കും..