Tuesday, 9 June 2015

മിഴികളാൽ മെല്ലെയോതി നീ
മലഞ്ചെരുവിൽ പോകാം,
മാമര ച്ചോട്ടിൽ മഴവില്ലിനു
കൂട്ടു വരും, മഴച്ചില്ലിനു കാത്തിരിക്കാം..

കാറ്റു വന്നു മെല്ലെ കവിളിൽ
വരയ്ക്കും നുണക്കുഴി കവിതയിൽ
ഞാൻ ആണ്ടു പോകവേ, നിൻ
കിനാവു പൂത്ത കണ്ണുകൾ
എൻ ഹൃദയത്തിൽ വസന്തത്തിൻ
തേനിരമ്പം നിറയ്ക്കുന്നു..

വീട്ടിലേക്ക്‌ വഴിമറന്ന് വിട ചൊല്ലാൻ
മടിച്ചീ സന്ധ്യ നിൽക്കവെ
നിന്റെ കണ്ണിൽ തോരുവാൻ വെമ്പിയൊരു
സാന്ധ്യ മേഘം വിതുമ്പുന്നു..

പാട്ടുകൾ മറന്ന കാറ്റിൻ കാതിൽ
കണ്ണീരിനിരമ്പം നിറക്കാതെ പോകുക
എന്റെ നെഞ്ചിൽ ഈ പകൽ
മായാതെ നിൽക്കും, വീണ്ടും
കണ്ടു മുട്ടും വരെ നാം..

കണ്ണിൽ ഇരവിന്റെ കടും വീഞ്ഞ്‌
നിറയുമ്പോൾ, കിനാവിലെ മഴയി-
ലൊരു മുഴുവൻ വസന്തത്തിൻ
വെയിലുമായ്‌ വന്നെന്നെ പുണർന്നാ-
കാശത്തായിരം മഴവില്ലിൻ
കവിതയായ്‌ ചിതറാം..

No comments:

Post a Comment