Tuesday, 23 January 2018

അരുവിയുടെ ഓർമ്മകൾ..

വെയിലിന്റെ മണവും പേറി
മഴ കാത്തു കിടക്കുന്ന വെള്ളാരം കല്ലുകൾക്ക്‌ മുകളിൽ,
മനസിൽ മഴയില്ലാത്ത
മേഘങ്ങൾ കുട നിവർത്തി..
മഴയ്ക്കായുള്ള ദാഹം ശമിപ്പിക്കാൻ
നിഴലിനാകില്ലെന്ന തിരിച്ചറിവിന്‌
മേഘമേ നന്ദി, എന്ന് വെള്ളാരം
കല്ലിനുള്ളിലൊഴുകുന്ന അരുവിയുടെ
ഓർമ്മകൾ..

എരിച്ചു കളയാനാകാത്ത ചിറകുകൾ..

ആയിരം കുഞ്ഞു പൂക്കൾ തൻ
പുഞ്ചിരി ചൂടി കാറ്റു പോകും
വഴിയേ പോയാൽ,
കാണാം സന്ധ്യ ചുവപ്പിക്കാൻ പോകുന്ന കുന്നിൻ ചെരുവിലെ നനുത്ത പൂക്കൾ, നമ്മൾ നടക്കാത്ത
വഴികൾ, കാണാത്ത നൂറു ചിത്ര
ശലഭ ചിറകുകൾ..
കാറ്റിന്റെ വഴിയെ പോയാൽ കാണാം
നിറയെ ഉപേക്ഷിക്കപ്പെട്ട പ്രണയത്തിന്റെ മാലാഖ ചിറകുകൾ,
പ്രണയമെന്നും ചിറകു പോയ മാലാഖയായായിരുന്നല്ലോ
എരിഞ്ഞു തീർന്നിരുന്നത്‌..?

Sunday, 14 January 2018

നിലാവും നീയും ചേർന്നെഴുതിയ കവിതക്ക്‌ പേരാണ്‌ രാത്രി..
മകരമാസ മേഘം ചോർന്ന
മഞ്ഞിന്റെ മേലാപ്പ്‌ ചൂടുന്ന
രാവിന്റെ പേരാണ്‌ പ്രണയം..
നമുക്കായ്‌ സന്ധ്യയിട്ടിട്ടു പോയ
ചുവപ്പിനെ കവിളിൽ ചാർത്തി
നിൽപൂ ചെമ്പകം, മെല്ലെ
നീ എടുത്തു കൊൾക
ഇന്നത്തെ പകലിന്റെയും രാത്രിയുടെയും
കഥയാ ഇതളുകളിൽ ചുണ്ടിനാൽ
കുറിച്ചു വെക്കൂ നാളെയുള്ളവർ
വായിക്കട്ടെ..