ചെന്തീയിൽ വേനൽ സൂര്യനെ ഞങ്ങടെ വേർപ്പിലുരുക്കി
സന്ധ്യയിലാക്കി കടലിലെറിഞ്ഞിട്ടീ
പാടത്തിൻ തോട്ടു വരമ്പേൽ
കിളിയേ ആട്ടി, എലിയേ ഓട്ടിച്ചിരവിൻ
മാറിൽ തീയിട്ടുള്ളിലെ തീയിൽ നിന്നും,
ഉള്ളിലെ തീയിൽ നിന്നും നാടൻ പാട്ടുകൾ പാടി
ചോടുകൾ വെച്ചീ ഭൂമി മെതിച്ചു
കുതിച്ചവർ ഞങ്ങൾ..
ആദിയിലുരിളിൽ നിന്നും ഭൂമി കുലുക്കി പാഞ്ഞ് നടന്നൊരു
പോത്തിൻ പുറമേറീ വയലുകളു
ഴുതു മറിച്ചൂ മണ്ണിൻ അറയിൽ നിന്നും
പൊന്നിൻ നെല്ലു കവർന്നീ
നാടിനു വീതം വെച്ച് കൊടുത്തവർ ഞങ്ങൾ..
No comments:
Post a Comment