കാട് പൂത്തു, കാട്ടരുവി പൂത്തു
മലയിലൊരു മഴവില്ല് പൂത്തു..
മാനം പൂത്തു, മേഘം പെയ്തു
മഴയിലൊരു പാട്ടരുവി പൂത്തു..
മണ്ണ് ചോന്നു, മഴവെള്ളം ചോന്നു
പുഴയിലാകെ പുലരി പൂത്തു,
സന്ധ്യ പൂക്കാൻ, കടലിന്റെ കരളു ചോക്കാൻ, സൂര്യനിന്ന് മുങ്ങി മരിച്ചു..
Wednesday, 30 December 2015
ചുവന്ന പൂക്കൾ
Friday, 18 December 2015
മന്ത്രവാദി
ഈ ലോകത്തിൽ നിന്ന് നിന്നെ ഒരു
നാരങ്ങയല്ലി പോലെ അടർത്തിയെടുത്തു,
അരുവിയിൽ നിന്ന് ആകാശത്തേക്കും,
ചിന്തയിൽ നിന്ന് സ്വപ്നത്തിലേക്കും
നീ ഉയർത്തപ്പെട്ടു..
പ്രണയം ഒരു ധ്യാനമാണ്
ചിറകുകളെ പൊഴിച്ച് കളഞ്ഞ്
പറക്കാൻ പ്രാപ്തമാക്കുന്ന ഒന്ന്..
നീ കാണാത്ത നിറങ്ങളും, ശലഭങ്ങളും
നീ കേൾക്കാത്ത പാട്ടുകളും
കാലമില്ലാത്ത കഥകളും..
ഒരരുവിയിൽ നിന്ന് മഴവില്ലിലേക്കും , മഴവില്ലിൽ നിന്ന് അരുവിയിലേക്കുമുള്ള
അന്തമില്ലാത്ത ഒന്ന്..
എന്നോ കാലത്തിന്റെ തിര വന്നു
കാൽ നനച്ചപ്പോൾ നീ ഉണർന്നു..
മരുഭൂമി കത്തുന്ന കണ്ണുകളും
മഞ്ഞുറഞ്ഞ സ്വരവും പറഞ്ഞു
പ്രണയം വെറും മന്ത്രവാദമാണ്,
മറവി കൊണ്ട് നിർമ്മിച്ച മരുപ്പച്ച,
നിദ്ര കൊണ്ട് മുളപ്പിച്ച സ്വപ്നം..
സ്വപ്നങ്ങളുടെ ഭാണ്ഠവുമായി
സ്വപ്നത്തിൽ വന്നു പോകുന്ന
മന്ത്രവാദിയുടെ മറന്നു പോയ വരികൾ..
Tuesday, 15 December 2015
എന്റെ പൂർവ്വികൻ..
കടലിൽ നിന്ന് ഉപ്പും വിയർപ്പും ഇവിടെ
മുളപ്പിച്ചത് എന്റെ പൂർവ്വികരാണ്
അവർ വെയിൽ അറിഞ്ഞതിനാൽ
തണൽ നട്ടു, മഴയെ പ്രണയിച്ച്
വിശപ്പിനെ മറന്നു..
എന്റെ പൂർവ്വികർ ഒരു പുരോഹിതന്റെയും
സഹായമില്ലാതെ ഭൂമിയുടെ
ആത്മാവിനെ ഉഴുതു മറിച്ചു..
അവർ സ്വർഗ്ഗ നരകങ്ങളറിയാതെ
ആകാശത്തിനു കീഴിലുറങ്ങി..
അവർ നക്ഷത്രങ്ങളെയും ഞാറ്റു-
വേലകളെയും കണ്ടു, എങ്കിലും
അവർക്കു വേണ്ടി നെല്ല് പൂത്തില്ല
അവർ ഒന്നിനും ഉടമകളായില്ല
അവർ ഒന്നിനും ഉടമകളായില്ല, ഞങ്ങളും..
എന്റെ പൂർവ്വികർ , ആണും പെണ്ണും
കൈതപ്പൂ മണത്തു..
എന്റെ പൂർവ്വികർ , ആണും പെണ്ണും
കാട്ടു തേനും, കവിതയും
ചുണ്ടിനാൽ പങ്കു വെച്ചു..
അവർ കണ്ണുകളിൽ രാത്രിയെഴുതി,
അവർ കണ്ണുകളിൽ നക്ഷത്രങ്ങളെഴുതി
അവർ നക്ഷത്രങ്ങളെ പോൽ
ചിതറിയവരായിരുന്നു,
അവർ നക്ഷത്രങ്ങളെ പോൽ
ചിതറിയവരായിരുന്നു, ഞങ്ങളും..
എന്റെ പൂർവ്വികരുടെ തമ്പേറിന്റെ
ശബ്ദത്തിൽ കാട്ടാന വിരണ്ടു,
അവന്റെ നെഞ്ചിന്റെ വീര്യം, അണ-
മുറിഞ്ഞ വെള്ളത്തെയും തടഞ്ഞു..
എന്റെ പൂർവ്വികൻ നിങ്ങളുടെ
പൂർവ്വികനായിരുന്നില്ല..
എന്നാൽ അവന്റെ പൂർവ്വികൻ
നിന്റേയും പൂർവ്വികനായിരുന്നു...
Monday, 14 December 2015
കാറ്റിനോട് പറയണം..
കാറ്റിനോട് പറയണം, ഞാൻ ഇവിടെ ഉണ്ടായിരുന്നില്ലെന്ന്,
ഈ ചെമ്പക മണം കട്ടെടുത്തില്ലെന്ന്..
ഇനിയും വരാത്ത കാറ്റിനോട് പറയണം
ഞാനിവിടെ കാത്തിരുന്നില്ലെന്ന്..
കാറ്റിനോട് പറയണം കാത്തിരിപ്പ്
ഒരിക്കലും മരിക്കാത്ത പ്രതീക്ഷയുടെ
ജനനമാണെന്ന്..
കാറ്റിനോട് പറയണം, എല്ലാ കടലും
ഒരിക്കലും എത്തിച്ചേരാത്ത ഒരു
മരുനദിയെ കാത്തിരിക്കുന്നുണ്ടെന്ന്..
കാറ്റിനോട് പറയണം, നീ കാണാനും
കാത്തിരിക്കാനും പറ്റാത്ത വെറുമൊരു
സ്വപ്നം മാത്രമെന്ന്...
Monday, 7 December 2015
മന്ത്രവാദിനി
നീ മഴവില്ലെന്ന് പറഞ്ഞു...
മഴയിൽ തന്നെ ഞാൻ അലിഞ്ഞു പോയി
വസന്തം, നീ പറഞ്ഞു
ഞാൻ പൂമൊട്ടിൽ മുഴുകിപ്പോയി..
ചന്ദ്രൻ, നക്ഷത്രങ്ങൾ..
ഞാൻ ആകാശം വരെ എത്തി നിന്നു..
മഴ, പ്രണയം, വിരഹം, നിലാവ്
സുഗന്ധം, കവിത, ചുംബനം,
ചിറകുകൾ, നരകം, തണുപ്പ്
കാറ്റ്, കടൽ, കാത്തിരിപ്പ്
മൗനം, നിഴൽ, സമയം
ആകാശത്ത് നിന്നു വന്ന കണ്ണുകൾ
എണ്ണമില്ലാത്ത മായാ വസ്തുക്കൾ..
ഞാൻ നിന്നിലെത്തി...
Saturday, 5 December 2015
വിട
വിട എന്നത് നമുക്കിടയിൽ ഒരു വാക്കായിരുന്നില്ല
റെയിൽവെ സ്റ്റേഷനിൽ വീണ രണ്ട് തുള്ളി കണ്ണീരായിരുന്നു..
മഴ നമുക്ക് ഒരു കുടയ്ക്കുള്ളിലെ സ്ഥലമായിരുന്നു
പ്രണയം എന്നത് നമുക്ക് ഉച്ചരിക്കപ്പെടാത്ത വാക്കായിരുന്നു,
പനിനീർപ്പൂവിന്റെ ഇതളുകൾ, കോർത്ത വിരലുകൾ, ചുംബനം നനച്ച ചുണ്ടുകൾ..
ഉറക്കം ഒരു താഴ്‌വരയും, സ്വപ്നം അവിടത്തെ കായാംപൂവുകളുമായിരുന്നു..
വിട വീണ്ടും ഓർമ്മകളുടെ ചില്ലുകൾ കൊണ്ട് കീറിയ മുറിവിൽ നിന്നൊഴുകിയ
രണ്ട് തുള്ളി രക്തവും..
Thursday, 3 December 2015
രാത്രിയിൽ എന്നും ഞാനീ വഴി
നടക്കുമായിരുന്നു,
നാളെ.നിന്നെ കാണിക്കുവാൻ മരച്ചില്ലകൾ
മഞ്ഞു തൂക്കിയിട്ടിരിക്കുന്നുവോ
എന്ന് നോക്കുവാൻ..
കുന്നിറങ്ങി താഴ്‌വരയിലെത്തുമ്പോൾ
ഇന്നലത്തെ നിമിഷങ്ങൾ ( നിന്നോടൊപ്പമുള്ളവ) അവിടെ ചിതറി
കിടക്കുന്നുവോ എന്ന് നോക്കുമായിരുന്നു..
സൂര്യനില്ലാത്ത ആകാശത്തോട് താദാത്മ്യം
പ്രഖ്യാപിച്ച് സ്വയം തണുത്ത് നിൽക്കുമായിരുന്നു..
ഇരവിലില്ലാതെ നീ വരുമ്പോൾ മാത്രം
എങ്ങ് നിന്നോ പറന്നെത്തുന്ന
ശലഭങ്ങളെ ഓർത്ത് അത്ഭുതം കൂറുമായിരുന്നു..
മഴയില്ലാതെയും മഴയിലും താഴ്‌വര എത്ര വ്യത്യസ്തമാകുന്നുവെന്നോർത്ത് നിന്റെ മഴ, വെയിൽ ഭാവങ്ങളെ മനസ്സിൽ കാണുമായിരുന്നു..
ഇന്നത്തെ രാത്രി ഇന്നലത്തേതിന്റെ നിഴലാണ്
നാളത്തേത് ഇന്നത്തേതിന്റെ രൂപവും...
Friday, 20 November 2015
Thursday, 19 November 2015
കടലെത്തിയപ്പോൾ..
നീ തെക്കു നിന്നൊരു കാറ്റായി വന്നു
ഞാൻ വടക്ക് നിന്നൊരു പാട്ടായി വന്നു
നമ്മൾ നദികളെപ്പോലെയും,സമയത്തെ
പോലെയും കിഴക്ക് നിന്ന് പടിഞ്ഞാറോട്ടൊഴുകി..
നീ കടലിനു മീതേ പറന്നു..
ഞാൻ കടലിൽ തിരയിലും
ശബ്ദത്തിലും മുങ്ങിപ്പോയി...
Saturday, 17 October 2015
അവർ പറഞ്ഞതിനാൽ
Saturday, 19 September 2015
Friday, 18 September 2015
എങ്കിലും..
ഈ കുന്നിറങ്ങുമ്പോഴും, ചന്ദ്രൻ
നമ്മിൽ നിന്നകന്നു പോയില്ല
നിലാവു നമ്മെ നനയ്ക്കാതിരുന്നില്ല
നിനക്കായ് കാത്തിരുന്ന ചെമ്പകം
സുഗന്ധം പൊഴിക്കാതിരുന്നില്ല..
ഈ രാവു തീരുമ്പോഴും, നമ്മിൽ
നിന്ന് നമ്മൾ വറ്റിപ്പോയില്ല
ഹൃദയങ്ങളുടെ ചഷകങ്ങൾ
തുളുമ്പാതിരുന്നില്ല...
ശലഭങ്ങൾ ചിറകടിച്ചെങ്കിലും...
നമ്മുടെ നിമിഷങ്ങൾ കാലത്തോടൊത്ത്
ഒഴുകിപ്പോയില്ല.....
Saturday, 12 September 2015
Wednesday, 9 September 2015
ഒന്നും നീ ആഗ്രഹിച്ചതായിരുന്നില്ല
ഞാൻ അടിച്ചേൽപ്പിച്ചതായിരുന്നു..
ആകാശത്തിലെ നക്ഷത്രങ്ങളും
തൊടിയിൽ പാറി നടന്ന ശലഭങ്ങളും
ആരുമറിയാതെ നീ സൂക്ഷിച്ചു വെച്ച
ചെമ്പകപ്പൂവിന്റെ ഇതളുകളും..
ഒന്നും നീ ആഗ്രഹിച്ചതായിരുന്നില്ല..
ഞാൻ അടിച്ചേൽപ്പിച്ചതായിരുന്നു,
എന്നെയും, എന്നെ സ്നേഹിച്ച നിന്നെയും..
ഒന്നും നീ ആഗ്രഹിച്ചതായിരുന്നില്ല,
ഈ മറവിയും, നിന്നെ മറക്കാത്ത എന്നെയും
എല്ലാം അടിച്ചേൽപ്പിച്ചതായിരുന്നു...
Tuesday, 1 September 2015
Monday, 31 August 2015
Monday, 24 August 2015
Friday, 31 July 2015
കാറ്റിനോട് പറയാനുള്ളത്
സ്വർണ്ണ ചെമ്പകങ്ങളായി സുഗന്ധം
പൊഴിക്കുന്നു....
മറവിയിൽ നിന്ന് പൂത്തിറങ്ങിയ
മഴവില്ലുകൾ, പുതിയ മാനം തീർക്കുന്നു..
കാറ്റിനോട് പറയാനുള്ളത്...
നീ വിണ്ണിലും മണ്ണിലുമല്ലാതെയീ-
ചെമ്പകമരത്തിന്റെ ചില്ലയിൽ തങ്ങുക
ചുംബനങ്ങൾക്ക് കാതോർത്ത്
ചില്ലകൾ കുലുക്കുക..
Wednesday, 29 July 2015
Wednesday, 15 July 2015
എങ്കിലും ഞാനൊറ്റയാകുന്നില്ല..
മിട്ടീ നക്ഷത്രങ്ങളുണ്ടെങ്കിലും
ഇരുളിനെ നനയ്ക്കാൻ മടിച്ചീ
വെളിച്ചം ഉറഞ്ഞു നിൽക്കുന്നെങ്കിലും
പ്രകൃതിയുടെ മൗനത്തിൽ നിന്നെന്നെ
ചീവീടൊച്ചകൾ മുറിച്ചു മാറ്റുന്നുവെങ്കിലും
എങ്കിലും.... ഞാനൊറ്റയാകുന്നില്ല..
എങ്കിലും ഞാനൊറ്റയാകുന്നില്ല..
വീണു പോകാതിരിക്കാനായെന്റെ കാലിൽ
തൂങ്ങി ഭൂമി നിൽക്കുമ്പോൾ,
പറന്നു പോകാതിരിക്കാനെന്റെ
തോളിൽ പിടിച്ചീ കാറ്റു
നിൽക്കുമ്പോൾ
അകലെയാകാതിരിക്കാൻ എന്റെ
ഹൃദയത്തിലിരുന്നു നീ മിടിക്കുമ്പോൾ
ഞാനൊറ്റയാകുന്നതെങ്ങനെ....??
Tuesday, 7 July 2015
Sunday, 5 July 2015
Tuesday, 30 June 2015
Thursday, 18 June 2015
മഴ
മഴ നൂൽപ്പാട്ടുകളായി പെയ്തിറങ്ങുന്നു
എങ്കിലും ഞാൻ കാതോർക്കാതെ
കണ്ണു മിഴിച്ചു നിൽക്കുന്നു..
മഴ തൂവൽ തുള്ളികളായി പൊഴിഞ്ഞു വീഴുന്നു,
എങ്കിലും ഞാൻ ആകാശത്തേക്കാളും മേഘത്തേക്കാളും നഷ്ടപ്പെട്ടവനായ് നിൽക്കുന്നു..
മഴ മഞ്ചാടി മരങ്ങളുടെ മയിൽപ്പീലി-
ച്ചിറകുകൾ നനഞ്ഞൊട്ടിക്കുന്നു,
എങ്കിലും ഞാൻ കടലിനേക്കാൾ നനഞ്ഞവനായി നിൽക്കുന്നു..
മഴ ഒരായിരം ചോദ്യങ്ങളായി മുന്നിൽ
നൃത്തം ചെയ്യുന്നു, ഞാൻ
കണക്കു ക്ലാസ്സിലെ കുട്ടിയെപോൽ
എഴുന്നേറ്റു നിൽക്കുന്നു...
Wednesday, 17 June 2015
Tuesday, 9 June 2015
മിഴികളാൽ മെല്ലെയോതി നീ
മലഞ്ചെരുവിൽ പോകാം,
മാമര ച്ചോട്ടിൽ മഴവില്ലിനു
കൂട്ടു വരും, മഴച്ചില്ലിനു കാത്തിരിക്കാം..
കാറ്റു വന്നു മെല്ലെ കവിളിൽ
വരയ്ക്കും നുണക്കുഴി കവിതയിൽ
ഞാൻ ആണ്ടു പോകവേ, നിൻ
കിനാവു പൂത്ത കണ്ണുകൾ
എൻ ഹൃദയത്തിൽ വസന്തത്തിൻ
തേനിരമ്പം നിറയ്ക്കുന്നു..
വീട്ടിലേക്ക് വഴിമറന്ന് വിട ചൊല്ലാൻ
മടിച്ചീ സന്ധ്യ നിൽക്കവെ
നിന്റെ കണ്ണിൽ തോരുവാൻ വെമ്പിയൊരു
സാന്ധ്യ മേഘം വിതുമ്പുന്നു..
പാട്ടുകൾ മറന്ന കാറ്റിൻ കാതിൽ
കണ്ണീരിനിരമ്പം നിറക്കാതെ പോകുക
എന്റെ നെഞ്ചിൽ ഈ പകൽ
മായാതെ നിൽക്കും, വീണ്ടും
കണ്ടു മുട്ടും വരെ നാം..
കണ്ണിൽ ഇരവിന്റെ കടും വീഞ്ഞ്
നിറയുമ്പോൾ, കിനാവിലെ മഴയി-
ലൊരു മുഴുവൻ വസന്തത്തിൻ
വെയിലുമായ് വന്നെന്നെ പുണർന്നാ-
കാശത്തായിരം മഴവില്ലിൻ
കവിതയായ് ചിതറാം..
Monday, 25 May 2015
Tuesday, 19 May 2015
Saturday, 16 May 2015
Friday, 15 May 2015
Tuesday, 12 May 2015
Monday, 11 May 2015
Wednesday, 6 May 2015
Monday, 4 May 2015
Sunday, 3 May 2015
പക്ഷിശാസ്ത്രം..
ഭൂകമ്പവും, വരാനിരിക്കുന്ന
നാളുകളിലെ വറുതിയും
കർഷകൻ തൂങ്ങിമരിച്ച ചില്ലയ്ക്കു
മുകളിലിരുന്നൊരു കിളി
ട്വീറ്റ് ചെയ്തു...
Friday, 1 May 2015
Wednesday, 29 April 2015
Friday, 24 April 2015
Sunday, 19 April 2015
മുൻകാല പ്രണയിനിക്ക്..
പ്രണയം എന്തെന്നു
പഠിപ്പിച്ചത് നീയായിരുന്നു..
പ്രണയം എന്തല്ല
എന്ന് പഠിപ്പിച്ചതും..
Saturday, 18 April 2015
Friday, 17 April 2015
ഇന്നലെ രാവിൽ നിന്നിരുളളന്നു വെച്ച
മരപ്പൊത്തിൽ ഒരു കിളി
മൗനത്തിന്റെ മുട്ടയിടുന്നു,
ഇനിയത് വിരിഞ്ഞ് പാട്ടാകും..
കാറ്റിനും കാലത്തിനും ഇടയിലേക്ക്
കടലിന്റെ നിശ്വാസം ഒരു കാർമ്മേഘത്തിലൊളിക്കുന്നു,
ഇനിയത് പെയ്ത് നീർത്തുള്ളികളാകും..
ഇന്നിനും നാളേക്കും, നിനക്കുമെനിക്കുമിടയിൽ നമ്മൾ
മറന്നു വെച്ച മൗനം ഇനിയെന്താകും ?
Thursday, 16 April 2015
Saturday, 28 March 2015
Wednesday, 25 March 2015
Tuesday, 24 March 2015
Monday, 23 March 2015
നിന്റെ കണ്ണിലെ ആഴങ്ങളിൽ
വെള്ളാരം കല്ലുകളിൽ
ഏതോ ചക്രവാളങ്ങൾ പ്രതിഫലിച്ചു..
വിടരാൻ വെമ്പുന്ന സൂര്യൻ,
പൊഴിയാൻ മടിക്കുന്ന നക്ഷത്രം,
മാദകമായ ഇരുൾ,
കാത്തിരിക്കാൻ തയ്യാറില്ലാത്ത
പകലിനും, മറവിയിൽ
പോകാൻ തയ്യാറില്ലാത്ത
ഇരുളിനുമിടയിലുള്ള ഇടം
സ്വർഗ്ഗത്തിനും നരകത്തിനു-
മിടയിലുള്ള ഇടം..
നിലച്ചു പോയൊരു
ഘടികാരമായ് എനിക്ക്
നിന്റെ കണ്ണിൽ വസിക്കണം...
Sunday, 22 March 2015
Saturday, 21 March 2015
Friday, 20 March 2015
Tuesday, 17 March 2015
Sunday, 15 March 2015
Friday, 6 March 2015
Tuesday, 3 March 2015
പ്രണയം..
നീലക്കടമ്പുകൾ പൂത്തു നിന്ന
വഴിത്താരയിൽ, നിൻ
നാദത്തിൽ അലിഞ്ഞ
സംഗീതത്തോട് ചേർന്ന്
പ്രണയം ഉയിരെടുത്തു...
പച്ചപുൽനാമ്പിൽ പൂവായ്-
പാറിയ കുഞ്ഞു ശ്വേത ശലഭം
വലിച്ചെറിഞ്ഞ ചിറകടിയൊച്ചകൾക്കൊപ്പം
അത് കാലത്തിലേക്ക് കടന്നു..
ഏകാന്തത ശ്വസിച്ച്, പൊടി-
പിടിച്ച പുസ്തകങ്ങളും
ആകാശത്തിനു പൂക്കളൊരുക്കി
പന്തലിട്ട നീലക്കോളാമ്പികളും
മഴയും, മഴവില്ലും, ഇരുളു പോലെ
തണുത്ത വിരലുകളും
അതിനെ ഹൃദയത്തിലെഴുതി....
ഒടുവിൽ ഒരു നാൾ, ചെമ്പകത്തിന്റെ
ചില്ലയിൽ പൂത്ത സുഗന്ധത്തിനും,
സ്വപ്നങ്ങൾക്കും, വാഗ്ദാനങ്ങൾക്കും,
കണ്ണുനീരിനുമൊപ്പം അത്
ഹൃദയത്തിൽ നിന്നു മറവിയുടെ
അഗ്നിയിൽ ചാമ്പലായ്...
Thursday, 19 February 2015
Thursday, 12 February 2015
ഇടി വെട്ടി, ഇരുൾ മൂടി
പെയ്യുന്ന മഴയിൽ
നിന്റെ കുടയിൽ നടക്കുവാൻ
കൊതിച്ചവൻ ഞാൻ..
നിന്റെ കവിളിൽ മഴച്ചില്ലു
തീർത്ത തുള്ളിയുടച്ച്
കൈരേഖ പകരം
വെയ്ക്കാൻ കൊതിച്ചവൻ..
അറിയാതേതോ കാറ്റിന്റെ
പാട്ടിനു ശ്രുതി മീട്ടുന്ന നിൻ
വിരൽത്തുമ്പിൽ എന്റെ
വിരലിനാൽ ഒരു പൂക്കാലം-
തേടാൻ കൊതിച്ചവൻ ഞാൻ..
സ്വയമൊരു മുറിവായി, ഊർന്നു
വീഴുന്നൊരു തുള്ളി രക്തമായി
നിന്റെ ഓർമ്മയുടെ തിരു-
നെറ്റിയിൽ സിന്ദൂരമാകാൻ
ജീവിപ്പവൻ ഞാൻ...
Wednesday, 11 February 2015
ഒരുമിച്ച് ആകാശ ചെരുവിൽ ഒരു
സാന്ധ്യ നക്ഷത്രം നൊക്കിക്കാണാം
മേഘച്ചുവപ്പിനു മീതെ രാത്രി കറുപ്പിന്റെ
കവിത കുറിക്കുന്നത് കാണാം
കാറ്റായും കടലായും പ്രകൃതി, കാതിൽ നിന്റെ പേരു മന്ത്രിക്കുമ്പോൾ
ഒരു നിമിഷം കുറുനിര വീണ നിന്റെ
നെറ്റിത്തടത്തിലേക്ക് നോക്കിനിൽക്കാം..
മനസ്സിലടിക്കും കൊടുങ്കാറ്റിനെ ഒരു
നിശ്വാസത്തിനുള്ളിലാക്കി കടലാസിൽ
കവിതയായി കുറിക്കാം...
Monday, 9 February 2015
Sunday, 8 February 2015
Wednesday, 4 February 2015
Sunday, 1 February 2015
Saturday, 17 January 2015
മെസ്സിക്ക്..
നീ നഷ്ട കാമുകനായിരുന്നു..
നീ പ്രണയിച്ച പന്തെപ്പോഴും, നിന്നേക്കാൾ
ഗോളിനെ പ്രണയിച്ചതിനാൽ...
മെസ്സിക്ക്...
നിന്റെ കാലുകളിൽ നിന്ന്
മഴവില്ലുകളുതിർന്നു,
ഒരേ സമയം മിന്നലുകളും..
നീ മഴയുടെ ദേവനായിരുന്നു,
ഒരേ സമയം നീ കാർമ്മേഘക്കൂട്ടങ്ങളെ
കീറി മുറിച്ചു വരുന്ന
സൂര്യദേവനുമായിരുന്നു,
നിന്റെ പതാകയിൽ തുന്നിയ
സൂര്യദേവൻ.....
മെസ്സിക്ക്...
തേൻ കടന്നൽക്കൂട്ടിലേക്ക്
നീയൊരു മഴത്തുള്ളി
പോലെ കടന്നു കയറി..
വലക്കണ്ണികളുടെ നിതാന്ത ദാഹം
തീർക്കാൻ....
മഷെരാനോക്ക്..
ഇന്നു നീ നിന്റെ വിധിയെ
ടാക്കിൾ ചെയ്തു...
( റോബ്ബന്റെ ഗോൾ ശ്രമം തടഞ്ഞതിനെക്കുറിച്ച്.. )